Wednesday 20 October 2010





പെര്‍ളയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം മുന്‍ മന്ത്രി  ഇ ടി മുഹമ്മദ്‌ ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
  വാര്‍ത്ത‍ പ്രാദേശികം പേജില്‍................

Thursday 14 October 2010

മൊബൈലില്‍ ഓഹരി ഇടപാട് നടത്താന്‍

-സുബൈര്‍ പി (ജെ ആര്‍ ജി വെല്‍ത്ത് മാനേജ്‌മന്റ്‌ പെര്‍ള )

വിസ തട്ടിപ്പ് സ്ത്രീ പിടിയില്‍


കൊച്ചി: പതിനേഴ് ലക്ഷത്തോളം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം, മംഗലത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ രാജി (41)യാണ് പോലീസ് പിടിയിലായത്.
എറണാകുളം നോര്‍ത്ത് പരമാര റോഡിലെ ഇംപക്‌സ് എന്‍റര്‍പ്രൈസസ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ദുബായിലെ അഡ്‌ഹോക് എണ്ണ കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി 25-ഓളം പേരില്‍ നിന്നും 75,000ത്തോളം രൂപ വീതം വാങ്ങി കബളിപ്പിക്കുകയായിരുന്നു. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ വച്ച് ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ദുബായിലേയ്ക്കുള്ള എയര്‍ടിക്കറ്റ് ഓരോരുത്തരുടേയും പേരില്‍ എടുത്തതിന്റെ കോപ്പിയും മറ്റും കാണിച്ച് വിശ്വാസ്യത നേടിയശേഷമായിരുന്നു തട്ടിപ്പ്.
ഓഫീസ് അടഞ്ഞു കിടക്കുന്നതായും ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡ് ഇളക്കിമാറ്റിയിരിക്കുന്നതായും കാണപ്പെട്ട ചില ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
അറസ്റ്റിലായ രാജി തയ്യല്‍ ജോലിക്കായി ഗള്‍ഫില്‍ എത്തി രണ്ട് മാസത്തിനകം നാട്ടില്‍ തിരിച്ചെത്തി വിസ കച്ചവടത്തില്‍ ഏര്‍പെടുകയായിരുന്നു. ദുബായില്‍ ഉള്ള ചിലര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. മുമ്പ് നഴ്‌സിങ് ജോലിക്കായി വിദേശത്ത് വിടാന്‍ പലരില്‍ നിന്നും 30,000 ത്തോളം രൂപ വീതം വാങ്ങിയശേഷം പരാതി ഉയര്‍ന്നപ്പോള്‍ തിരികെ നല്‍കി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ മറ്റ് പലരില്‍ നിന്നും പൈസ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഫീസില്‍ വച്ച് പൈസ വാങ്ങിയ മുഹമ്മദ് എന്നയാളും തൃശ്ശൂര്‍ സ്വദേശി ബാബുവും ഒളിവിലാണ്.
എറണാകുളം നോര്‍ത്ത് സിഐ രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് എസ്‌ഐ വിജയശങ്കര്‍, അസി. എസ്‌ഐ ആന്‍റണി ജോസഫ്, എഎസ്‌ഐമാരായ സെബാസ്റ്റ്യന്‍, പോലീസുകാരനായ മാണി, വനിതാ പോലീസ് രഹ്‌ന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Wednesday 13 October 2010

വിമതര്‍ക്ക് വോട്ടില്ല; ബിജെപിക്ക് ആശ്വാസം


ദില്ലി: കര്‍ണാടക ഹൈക്കോടതി വിധി വീണ്ടും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന് തുണയാവുന്നു. യെദ്യൂരപ്പ മന്ത്രിസഭ വ്്യാഴാഴ്ച സഭയില്‍ രണ്ടാം വിശ്വാസവോട്ട് തേടാനിരിയ്‌ക്കെ അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ അഞ്ച് എംഎല്‍എമാരെയും സ്പീക്കര്‍ തിങ്കളാഴ്ച അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വതന്ത്രര്‍ക്ക് പുറമെ ബിജെപിയിലെ 11 വിമത എംഎല്‍എമാരെയും സ്്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. 16 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം കോടതി അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.പ്രത്യേക രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതിനിടെ ബിജെപി നേതാക്കള്‍ ദില്ലിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ നേരില്‍ക്കണ്ട് കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ തിരികെ വിളിയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു

അലി പോയത് ഉദ്ദേശം നടക്കാത്തതിനാല്‍: പിണറായി


തിരുവനന്തപുരം: ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെ വരുന്നവര്‍ കാര്യം നടക്കാതെ വരുമ്പോള്‍ പാര്‍ട്ടി വിടുന്നത് സ്വാഭാവികമാണെന്നും മഞ്ഞളാംകുഴി അലി പാര്‍ട്ടി വിട്ടത് ഇത്തരത്തില്‍ത്തന്നെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
തിങ്കളാഴ്ച കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ജനവിധി 2010 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ഞളാംകുഴി അലിയോട് പാര്‍ട്ടി ഒരിക്കലും മോശമായ സമീപനം സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി നല്‍കാവുന്ന എല്ലാ സ്ഥാനമാനങ്ങളും അലിക്ക് നല്‍കിയിരുന്നു. ഇതുവരെ പാര്‍ട്ടിയുടെ സമീപനത്തെപ്പറ്റി യാതൊരു ആക്ഷേപവും പറയാത്ത അലി ഇപ്പോള്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതിന്റെ പിന്നിലെ രഹസ്യം എല്ലാവര്‍ക്കും നല്ലതുപോലെ മനസിലാകും- പിണറായി പറഞ്ഞു.
സിപിഎമ്മില്‍ വിഭാഗീയത നല്ലതുപോലെ നടന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി മെമ്പര്‍പോലുമല്ലാത്ത അലിക്ക് സിപിഎമ്മിലെ വിഭാഗീയതയില്‍ എന്താണു പങ്കെന്ന് മനസിലാകുന്നില്ല. ചുരുക്കംചില കാര്യങ്ങളില്‍ മാത്രമാണ് അലി പാര്‍ട്ടിയുമായി സഹകരിച്ചത്- അദ്ദേഹം പറഞ്ഞു.
ചില പുരോഹിതര്‍ സിപിഎമ്മിനെതിരേ നടത്തുന്ന പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് ക്രൈസ്തവ സമൂഹം ഒന്നടങ്കം സിപിഎമ്മിനെതിരേയെന്നു വ്യാഖ്യാനിക്കുന്നത് തോല്‍വി മുന്നില്‍കണ്ടവരാണ്. അപക്വമായി ചില പുരോഹിതര്‍ പ്രചരിപ്പിക്കുന്നത് തങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പിണറായി വ്യക്തമായി.

മലപ്പുറം സിപിഎമ്മിന്റെ മരണക്കുഴി:അബ്ദുള്ളക്കുട്ടി


കണ്ണൂര്‍: മഞ്ഞളാംകുഴി അലിയുടെ രാജി മലപ്പുറത്ത് സിപിഎമ്മിന്റെ മരണക്കുഴിയാകുമെന്ന് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ.
പാര്‍ട്ടിയിലെ സ്വാതന്ത്ര്യമില്ലായ്മയ്‌ക്കെതിരെ താനെടുത്ത നിലപാട് ശരിയാണെന്ന് അലിയുടെ രാജി തെളിയിക്കുന്നതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. കച്ചവടക്കാരെന്നാണ് എന്നെയും ഇപ്പോള്‍ അലിയെയും കുറ്റപ്പെടുത്തുന്നത്. ചറിയ തുണിക്കച്ചവടക്കാരെയൊന്നും സിപിഎമ്മിനു കണ്ണില്‍ പിടിക്കുന്നില്ല. ലോട്ടറി മാഫിയ, അബ്കാരികള്‍, റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് പാര്‍ട്ടിയുടെ മുന്‍ഗണന. അറിയപ്പെടുന്ന അലിമാര്‍ മാത്രമല്ല, അറിയപ്പെടാത്ത ഒട്ടേറെ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പോടെ സിപിഎം വിടും- അദ്ദേഹം പറഞ്ഞു.

Abdul Jabbar Murder - CBI Arrests Prime Accused CPM Leaders

ABDUL JABBAR .




Kasargod, Sep 7: The personnel of Central Bureau of Investigation arrested Sudhakar Master (40), Kumble area secretary of CPM, Nadubail Abdulla Kunhi (44), CPM Enmakaje unit leader, and Basheer (29), a hired killer from Paivalike, for their involvement with the murder of Abdul Jabbar (28), Perla Youth Congress secretary, on Monday September 6.
Jabbar had been murdered on November 3 last year while moving in a Tata Indica car, by a gang of five persons, who came in a car, intercepted Jabbar’s vehicle and hit him with sharp weapons indiscriminately, killing him on the spot. Jabbar had been stabbed 52 times. The murder had occurred on the day the engagement of Jabbar’s sister was to take place.

The incident had given rise to widespread denouncement, as it was clear that it was backed by political enmity. Immediately after the murder, the policemen of Badiyadka station had arrested four persons including Neelagiri Moidu from B C Road. Three of them were found to be innocent later. As Jabbar’s father was not satisfied with the progress of the police investigation, he had approached the state High Court, praying for directions to hand over the case to the Central Bureau of Investigation (CBI). Once the prayer was granted, the CBI acted swiftly, arresting Aziz from Paivalike village, and collecting full details of the murder from him.

Kittu (30) and Radhakrishna (30) had been arrested by the CBI last week. Both are reportedly hired killers.

Sudhakar Master, a teacher working in a school in Kalattur, holds an important position in the district CPM. Reportedly, he nurtured hatred and jealousy at the meteoric rise of Jabbar as a Congress leader, and planned to execute him. Nadubail Abdullla Kunhi provided finance for the murder. Kunhi had escaped to the Gulf, but the CBI, through a well-crafted plan, made him return to his native place.

The CBI is likely to recommend action against Badiyadka sub-inspector of police, Sibi Thomas, and Kasargod circle inspector, Premkumar, as their role in trying to shield the culprits has been proved. The policemen, immediately after the preliminary arrests, had issued press statements alleging that sand mafia was involved with Jabbar’s murder.

After the mother of Jabbar was killed in a road accident several years ago, he used to live with his two sisters at Nadka. Due to his organizational skills and sincerity, he had emerged as a prospective youth leader of Congress party within a short period..



SUDHAKARAN MASTER . .ABDULLA KUNHI

Tears around the world


Millions of people around the world cried this afternoon. Tears of joy as the first of the Chilean miners were rescued in an extraordinary series of heroic events. There were amazing scenes. Starting when we saw that brave rescuer, Manuel Gonzalez, in his tiny white cocoon pop down the chimney like Santa Claus and emerge amongst the trapped miners.

And then he stood in his red suit like Captain Marvel, hands on hips saying 'You’re going home'.

Indiainfo Sports